Saturday, 4 May 2013

കാട്:-

കാട്:-

ഇരമ്പലുംചീറ്റലും പിന്നെയാചൂളംവിളിയും,
കാടിന്‍മാറിടംമദിക്കുമീ ശകടപ്രയാണം.
പിറന്നിട്ടില്ലയാ മംഗളപ്രഭാതമെങ്കിലും, 
നീരസമേവം ഭാവമയമായികാടുണര്‍ന്നു.

പാതിമിഴികൂമ്പിനില്‍പ്പൂ കാടിന്‍മക്കളിവര്‍,
മുന്‍പേ,മാന്തളിര്‍മേനിക്കാരാമേണകൂട്ടം,  
പിന്‍പേ,കരുത്തരാംകാട്ടിയും വീരഗജഗണങ്ങളും,
മേലെ,തരുവിലായിരം കരകരവാനരരും,
താഴെ,തീരെതളര്‍ന്നൊരാ ശുഭ്രശശങ്ങളും,  
ദൂരെ,മാണിക്യകല്ലുമായിചീറ്റുന്നസര്‍പ്പവും,
ചാരെ,കാടിന്‍കറുപ്പിലലിയുംകരടികൂട്ടവും,
വേട്ടവെറിയുമായ്ശൂരരാംഭിന്നനരിക്കൂട്ടവും.

പുലംബുന്നതെന്തേയവര്‍പാവമസഹിഷ്ണുക്കള്‍!!!
നിദ്രാഭംഗംകൊടുംപാപമിവിടമെന്നറിയില്ലയെന്നോ?
നരനുറങ്ങുന്നില്ലതുപോല്‍നരിയുമുറങ്ങേണ്ടെന്നോ?
അനുദിനംചെയ്തീടുമീപാപമിതിലവനെന്തുചേതം.

                          ------------------------

സസ്നേഹം,
NTR

No comments:

Post a Comment