കൂട്ടം:-
ദിനവും കാണുമാ കോവണിപ്പടികള്‍,
നീ കയറിയിറങ്ങിയതതെത്ര?
ചവിട്ടിമെതിച്ചതവയെയെത്ര?
പരിഭവമില്ലെയാപടികള്‍ക്കൊരിക്കലും,
ഉണ്ടതവിടെയെന്നും നിനക്കുയരങ്ങളിലെത്തുവാൻ.
ഉറച്ചൊരാപ്പടികള്‍ നീ കുതിച്ചു കയറവേ,
അണയ്ക്കുന്നുവോ! പ്രായമതേറിയതറിയുന്നുവോ?
ഓര്‍ത്തുവോ! നീയപ്പോള്‍ബാല്യവുംകൗമാരവും.
തളര്‍ന്നതില്ലയിത്രയന്നൊരിക്കലും,
കനംവച്ചിട്ടില്ലയിത്രയന്നൊരിക്കലും.
അന്ന് ഓടിയതെത്രയോദൂരം.
ഇന്ന് നടക്കുന്നതത്രയുംഭാരം.
അന്ന് കൂട്ടായുണ്ടായിരുന്നുകൂട്ടം.
പള്ളിനും പതിരിനും പിന്നെയെല്ലാറ്റിനും.
ഇന്ന് കാണുന്നതേയില്ലയാകൂട്ടം!
ഓര്‍ക്കുന്നില്ലേ നീയാ കൂട്ടം?
ചോദിച്ചുപോയിയെന്തേ മറന്നു നീ,
കലപിലകൂട്ടുന്നയാക്കൂട്ടത്തെ?
പതിവായ്‌മൊഴിയുംചിരിയാം മറുപടി,
പക്ഷെയറിഞ്ഞില്ല നീ കൂട്ടത്തിന്‍ വേദന.
പതുക്കെയുണര്‍വിന്‍പ്പകലുകള്‍ മായുമ്പോള്‍!!,
മായുന്നസൂര്യന്‍ നിന്നെ നോക്കിച്ചിരിക്കുമ്പോള്‍,
ഖനീഭവിച്ചൊരാഖിന്നരാത്രികളെത്തുമ്പോള്‍,
ഓര്‍ക്കുമോ! നീയന്നെങ്കിലുമാകൂട്ടത്തെ?
ആ ചക്കരകൂട്ടം വെറും കോവണിപ്പടികളോ?
----------------------------